Friday, 1 September 2017

തിരക്ക്

courtesy : google
വിനായകചതുർത്തീടെ ഘോഷയാത്ര  പ്രമാണിച്ച ഇന്ന്  ടൗണില്  ഭയങ്കര  ബ്ലോക്കർന്നു . ബ്ലോക്കുന്നു പറഞ്ഞ ഒടുക്കത്തെ ബ്ലോക്ക്  . പാലസ് റോഡിലെ  മ്മടെ  കല്യാണിനു  മുന്നില്  ഓരോ  ഓട്ടോക്കാരന്റെയും  ദയക്കായി  ഞാൻ  നോക്കി നോക്കി  നിന്നു . എവടെ ?? ഒരാൾക്കും നോ  കാരുണ്യം .

മധുരം തേടി

courtesy : google
മുലഞെട്ടിൻ മാധുര്യം തേടിയെൻ ആദ്യ യാത്ര,
ആട്ടിയുറക്കും തൊട്ടിലിൽ നിന്നും ചുമരിലേക്കും
പിന്നെയഛന്റെ രോമാവൃത നെഞ്ചിൻ ചൂടു തേടി
പിച്ചവെച്ചമുറ്റവും നിണമണമാർന്ന മൺതരികളും
വിദ്യ വിളങ്ങും ആലയത്തിലേക്കുളള ആദ്യ യാത്ര

അവർണ്ണനും വിവേകാനന്തനും

picture courtesy : google
ഒരു ഉയര്‍ന്ന ഹിന്ദു നടക്കുന്ന വഴിയില്‍ കൂടെ ഒരു താഴ്ന്ന ജാതിക്കാരനായ ഹിന്ദുവിന് നടന്നുകൂടാ. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ വരുമ്പോള്‍ ഇന്നത്തെ കേരളമല്ലായിരുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്ന പ്രദേശങ്ങളായിരുന്നു.

കറുത്ത മനുഷ്യർ


picture courtesy : google
കാലങ്ങളായി ചെയ്തു പോന്ന തൊഴിലും സാമ്പത്തികവും വിദ്യാഭ്യാസവും അളവുകോലായി മാറിയപ്പോൾ മനുഷ്യൻ ദളിതനായി. കുടിയേറി വന്നവരും ആ വിഭാഗത്തിൽ ചേർക്കപ്പെട്ടു.

അതിഥി


picture courtesy : google
ഒരു ചൂടു കട്ടന്‍ ചായയുമായി... അല്ലെങ്കില്‍ വേണ്ട ചിലപ്പോള്‍ നിസാര വല്‍ക്കരിക്കപെടും.... വാക്കുകള്‍ക്ക് ഒരു ഗാഭീര്യമില്ല.....
ആളുകള്‍ ചുമ്മാ  മറ്റുള്ളവരോട് സംസാരിക്കുന്ന പോലെ എഴുതിയാല്‍ ആരെങ്കിലും വായിക്കുമോ...

ശലഭങ്ങളുടെ കൂടെ


picture courtesy : google
ശലഭങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഒരു യാത്ര പോകണം
നിലാവിന്റെ നേർത്ത വിരലുകൾ കൊണ്ട്
ആ സ്വപ്നങ്ങളെ തഴുകണം
ആയുസ്സിന്റെ പകുതി കൊടുത്ത് അതിലൊന്നിനെയെങ്കിലും സഫലമാക്കണം...

മിഥ്യ

picture courtesy : google
അയാൾ കവിടികൾ നിരത്തികൊണ്ടിരുന്നു. വിരലുകൾ വളരെ ഭംഗിയായി ചലിപ്പിച്ചുകൊണ്ടിരിന്നു.  ആ കവിടികൾ നഖത്തുമ്പുകളോട് എന്തോ സംസാരിക്കുന്നപോലെ തോന്നി. ആ ശബ്ദവീചികൾ ആവാം അയാളുടെ സിരകളിലൂടെ പ്രവഹിച്ചു മസ്തിഷ്കത്തെ പ്രവചനകൾക്കു സജ്ജമാക്കുക.